Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Protest

Thrissur

പൂതാർക്കുളം നാശത്തിന്‍റെ വക്കിൽ; പ്രതിഷേധവുമായി നാട്ടുകാർ

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ പൂതാർക്കുളം നാശത്തിന്‍റെ വക്കിൽ. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാംവാർഡ് കുന്നത്തേരിയിലാണ് കുളം സ്ഥിതി ചെയ്യുന്നത്.

രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശവാസികൾ കുളിക്കുവാനും വസ്ത്രങ്ങൾ കഴുകുവാനും ആശ്രയിച്ചിരുന്നത് പൂതാർക്കുളത്തിനെയാണ്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നീന്തൽ പരിശീലനത്തിനും മത്സരങ്ങൾക്കും കുളം ഉപയോഗിച്ചിരുന്നു. പടവുകളോടുകൂടിയുള്ള കുളിക്കടവും സംരക്ഷണഭിത്തിയും ഉണ്ടായിരുന്ന കുളം മണ്ണിടിഞ്ഞ് വീണും ചണ്ടിമൂടിയും ഉപയോഗശൂന്യമായിരിക്കുകയാണ്.

ഏകദേശം 20 വർഷത്തിലധികമായി കുളംനാശത്തിന്‍റെ വക്കിലാണ്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളോട് കുളത്തിന്‍റെ നവീകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വശങ്ങൾ ഇടിഞ്ഞ് വീണ കുളം നാട്ടുകാർക്ക് അപകട ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. കുന്നത്തേരി പാടശേഖരത്തിലേക്ക് കർഷകർ നടന്നുപോകുന്നത് കുളത്തിന്‍റെ അരികിലുള്ള വഴിയിലൂടെയാണ്. ട്രാക്ടർ ഉൾപ്പടെയുള്ള കാർഷിക യന്ത്രങ്ങൾ കൊണ്ടുപോയിരുന്ന ഈ വഴിയുടെ പകുതിഭാഗവും ഇടിഞ്ഞ് കുളത്തിലേക്ക് വീണിരിക്കുകയാണ്. കുളത്തിൽ മനുഷ്യരോ മൃഗങ്ങളോ അബദ്ധത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടുത്താൻ കഴിയാത്ത തരത്തിലാണ് പായൽ പടർന്ന് കിടക്കുന്നത്.

കുളത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ നജീബ് കൊമ്പത്തേയിൽ ഓൺലൈൻ വഴി പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. കുളത്തിന്‍റെ നവീകരണം നടത്തിയില്ലെങ്കിൽ പഞ്ചായത്തിലും ശക്തമായ സമരപരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

District News

പൈപ്പിലെ വെള്ളത്തിനു നാറ്റം; കാലിക്കുടങ്ങളുമായി നാട്ടുകാരുടെ കലിപ്പ്; പൈപ്പ് മാറ്റാമെന്ന് അഥോറിറ്റി

കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്‌നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.

ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് ജെസി അഗസ്റ്റിന്‍, ചെല്ലാനം സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.

നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.

വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ പറഞ്ഞു.

Latest News

Corehub Up